അതിജീവനം

 
താനേ മുളച്ചും
മെല്ലേ വളർന്നും
തലയെടുപ്പായപ്പോൾ
അരിവാളിനാലാരോ
തലയറുത്തിട്ടു.
 
പിന്നെയും മുളച്ചും
വീണ്ടും വളർന്നും
പടർന്നങ്ങു നിൽക്കവേ
മൺവെട്ടിയാലാരോ
കൊത്തിയെറിഞ്ഞു.
 
പിന്നെയും നാമ്പിട്ടും
വീണ്ടും വളർന്നും
നിവർന്നങ്ങു നിൽക്കവേ
ചുറ്റിനും തീയിട്ടവർ
കരിയിച്ചുകളഞ്ഞു
 
വീണ്ടും പൊടിച്ചും
വിടർന്നും നിൽക്കവേ
വേരോടെ ഇല്ലാതാക്കുവാൻ
അമ്ളവീര്യമുള്ള കൊടും
വിഷവും തെളിച്ചു.
 
വീണ്ടും മുളപൊട്ടി
തലയുയർത്തി നിൽപ്പുണ്ട്.
പോടാ പുല്ലേ -യെന്ന്
പുച്ഛിച്ചവർക്കറിയില്ലല്ലോ
അതിജീവനത്തിന്റെ
പുൽക്കൊടി മന്ത്രം.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...