കുട്ടിക്കാലത്ത് അച്ചനും അമ്മയും സ്കൂളില്‍പോകാന്‍ പറഞ്ഞില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോള്‍, സ്വന്തം ജോലി സംരക്ഷിക്കുവാന്‍, സ്കൂളിലെ അദ്ധ്യാപിക വന്ന് നിര്‍ബന്ധിച്ചപ്പോഴാണ് അവന് സ്കൂളില്‍ പോകാന്‍ തുടങ്ങിയത്. അപ്പോഴും ആരും അവനോട് പഠിയ്ക്കാന്‍ പറഞ്ഞില്ല. മൂന്നുനേരം മൂന്നു വയറുകള്‍ നിറയ്ക്കുവാന്‍ രണ്ടുപേര്‍ പാടത്ത് കഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. വിരസമായ ക്ലാസ്സുകളില്‍ നിന്നും ഒഴിഞ്ഞുമാറി കൂട്ടുകൂടി അനാഥമായി കിടന്ന പറമ്പുകളില്‍ നിന്ന് തേങ്ങയും അടയ്ക്കയും കശുവണ്ടിയും മോഷ്ടിച്ച്, കിട്ടുന്ന കാശുകൊണ്ട് ഓല മേഞ്ഞ ടാക്കീസുകളില്‍ സിനിമ കണ്ടതും, വളര്‍ന്നപ്പോള്‍ ആരും കാണാതെ പുക വലിക്കുവാനും കള്ളുകുടിക്കുവാനും തുടങ്ങിയതും, കാശിനു വഴങ്ങുന്ന പെണ്ണുങ്ങളെ തേടിപ്പോയതും ആരും അറിഞ്ഞില്ല, തിരുത്തിയില്ല. വളര്‍ന്നതുപോലും ആരുമറിഞ്ഞില്ല. ഇരുണ്ട നിറവും കട്ട പുരികവും ചുവന്ന കണ്ണുകളും ഉന്തിനില്ക്കുന്ന പല്ലുകളും അവന്റെ രൂപത്തെയും ഭയാനകമാക്കി. അങ്ങനെ അയാള്‍ കള്ളനും, കൂലിത്തല്ലുകാരനുമായി മാറി. ഒടുവില്‍ നാടുവിട്ടു. പോലീസുകാരില്‍നിന്നും രക്ഷപ്പെടുവാന്‍...
...............................................................
അച്ഛന്റെ മുഖം അവളുടെ അമ്മയ്ക്കുപോലും ഓര്‍മ്മയില്ല. എന്തുകൊണ്ട് സ്കൂളില്‍ പോയില്ല എന്നു ചോദിച്ചാല്‍ ഇപ്പോഴും അവള്‍ക്കറിയില്ല. അമ്മയ്ക്കൊപ്പം അന്യവീടുകളില് അടിക്കാനും തൊടക്കാനും നടക്കുന്നതിനിടയില്‍ എപ്പോഴൊ വയസ്സറിയിച്ചു, കറുത്തവളായിരുന്നുവെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുഖമായിരുന്നുവെങ്കിലും കഴുത്തിനു താഴെ അവള് പെണ്ണുതന്നെയായിരുന്നു. സ്നേഹിക്കപ്പെടുക എന്നതും ഒരു ലഹരിയാണല്ലോ. അതിന്റെ ഇക്കിളിയും കുളിരും ഒന്നു വേറെതന്നെ. അങ്ങനെയാണ് അവള് ആരും കാണാതെ സ്നേഹിക്കുവാന്‍ വരുന്നവരെ, ആരുമറിയാതെ സ്നേഹിയ്ക്കുവാന്‍ തുടങ്ങിയത്. ആളുകള്‍ വെറുപ്പോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കളഞ്ഞുകിട്ടിയതും കൊണ്ട് കാലം കടന്നുപോയിരുന്നു. കള്ളനും കൂലിത്തല്ലുകാരനുമായിരുന്ന അയാളും അങ്ങനെയാണ് അവളെ സ്നേഹിക്കുവാനെത്തി തുടങ്ങിയത്. യൗവ്വനം ചോര്ന്നുകഴിഞ്ഞപ്പോള്, പിന്നെ എപ്പോഴോ, അവര്‍ ഒരുമിച്ച് ഒരു വീട്ടിലായി താമസം.
.................................................................
മഴയും വെയിലുമേല്‍ക്കാത്ത മേല്‍ക്കൂര. വായുവിന് കഞ്ചാവിന്റേയും വിലകുറഞ്ഞ മദ്യത്തിന്റേയും ഗന്ധം. ശബ്ദമെന്നാല്‍ പച്ചതെറികള്‍. അസംതൃപ്തമായ മനസ്സുകള്‍. ചുറ്റുമുള്ളവരുടെ നോട്ടങ്ങളിലും വാക്കുകളിലും അനുഭവപ്പെടുന്ന അകല്‍ച്ചയും ഒറ്റപ്പെടലും. അവള്‍ക്ക് എല്ലാ ദിവസങ്ങളും ഒരുപോലെയായിരുന്നു. അയാള്‍ക്ക് എല്ലാവരോടും വെറുപ്പായിരുന്നു. വീടണയുന്ന രാത്രികളില്‍ അവരുടെ അരക്കെട്ടുകള്‍ മാത്രം അടുത്തു. എപ്പോഴോ അവര്‍ക്ക് ഒരു കുഞ്ഞുണ്ടായി.
പുതിയ അതിഥിയ്ക്ക് അച്ഛനെന്നാല്‍ ഭയമായിരുന്നു. ദേഷ്യത്തിന്റെ ആള് രൂപമായിരുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ പിന്നെ തലങ്ങും വിലങ്ങും അടിയാണ്. അടി മാത്രല്ല. അമ്മയുടെ മുടി പിടിച്ചുവലിക്കലും തള്ളിത്താഴെയിടലും അടിവയറ്റില്‍ ചവിട്ടലും. അച്ഛാ എന്ന് വിളിക്കുവാന്‍പോലും പേടി. കരയാനും പേടി. അയാള്‍ കൊണ്ടുവരുന്ന അണ്ടിപരിപ്പിനും കപ്പലണ്ടിക്കും മദ്യത്തിന്റെയും വിയര്‍പ്പിന്റേയും ഗന്ധമായിരുന്നു. ഛര്‍ദ്ദിക്കുവാന്‍ തോന്നുമെങ്കിലും അവര്‍ തിന്നും. ഇല്ലെങ്കില്‍ അതിനും അടി ഉറപ്പായിരുന്നു.
കുട്ടി വളരുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവനെ സംശയത്തോടെ നോക്കുവാന്‍ തുടങ്ങി. അവനും തന്നെപ്പോലെ, സ്കൂളില്‍ പോകാതിരിക്കുമോ...? അലഞ്ഞുതിരിയുമോ...? തേങ്ങയും അടയ്ക്കയും കശുവണ്ടിയും മോഷ്ടിക്കുമോ...? ഒളിഞ്ഞിരുന്ന് പുക വലിക്കുമോ...? പിന്നെയും ഒരുപാട് ദുഃശ്ശീലങ്ങള്‍. വൃത്തികേടുകള്‍...? ഇല്ല... പാടില്ല.... ശ്രദ്ധിക്കണം.
കടയില്‍നിന്നും പച്ചക്കറി വാങ്ങിയപ്പോള്‍ ബാക്കി കാശ് ചോദിച്ചുവാങ്ങാന്‍ കുട്ടി മറന്നുപോയി. നാലുവയസ്സുകാരനും നുണ പറയാന്‍ കഴിയുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അയാള്‍ സംശയിച്ചു. മദ്യത്തിന്റെ ലഹരിയില്‍ അന്നയാള്‍ കുട്ടിയുടെ പിന്‍കഴുത്തിലാണ് അടിച്ചത്. വേദനയോടെ ഓളിയിട്ട് കരഞ്ഞ്, കമിഴ്ന്നു വീണിടത്തുനിന്നും എഴുന്നേറ്റ് ഓടി അമ്മയ്ക്കുപുറകില്‍ ഒളിച്ചുനില്ക്കുമ്പോഴും അവന് ഭയമായിരുന്നു. അമ്മയെത്തട്ടിമാറ്റി അച്ഛനെന്ന അയാള്‍ വീണ്ടും അടിക്കുമോ എന്ന ഭയം.
"മറന്നൂത്രെ.. ബാക്കികാശിന് മിഠായി വാങ്ങിത്തിന്നില്ലെടാ.. സത്യം പറ... ചെവിക്കല്ല് അടിച്ച് പൊട്ടിക്ക്യും ഞാന്‍.. ഇപ്പോ മിഠായി... കൊറച്ചുകഴിഞ്ഞാ..."
അമ്മയ്ക്കായിരുന്നു അടുത്ത് അടി. വളര്ത്തുദോഷത്തിന് .
"ലാളിച്ച് വഷളാക്കീക്കോ... വായ തൊറന്നാ നൊണയേ പറയൊള്ളൂ... കുരുത്തം കെട്ടോന്."
ആദ്യമായി സ്കൂളില്‍ ചേര്‍ത്തിയ ദിവസം, ഏതൊരു കുട്ടിയേയുംപോലെ, സ്കൂളില്‍ പോകാതെ വാശിപിടിച്ച് കരഞ്ഞപ്പോള്‍ അയാള്‍ സംശയത്തോടെ കണ്ണുരുട്ടി. പിന്നെ അവന്റെ കുഞ്ഞുചെവിയില്‍ നഖങ്ങള്‍ ചേര്‍ത്തു പിടിച്ചുതിരുമ്മി.
"ഉസ്കൂളില് പോയില്ലെങ്കി കൊന്നുകളയും ഞാന്‍. ഉസ്കൂളില് പുവ്വാണ്ട് തെണ്ടിത്തിരിഞ്ഞ് നടക്കാന്നൊന്നും വിചാരിക്ക്യണ്ട. നന്നായി പഠിച്ച് എല്ലാറ്റിലും അമ്പതിലമ്പത് മാര്‍ക്ക് വാങ്ങണം. ഇല്ലെങ്കി എന്റെ സുഭാവം മാറും."
കുട്ടിയ്ക്ക് പനിപിടിച്ച് കിടന്നപ്പോഴും അയാള്‍ സംശയിച്ചു.
"മടി തന്നെ.. എഴുന്നേറ്റ് ഉസ്കൂളിലിക്ക് പോടാ... മൊടങ്ങാനായിട്ട് ഓരോ കാരണങ്ങള്‍... പരീക്ഷ കഴിയട്ടെ.... കാണിച്ചുതരാം ഞാന്‍."
ചേട്ടന്മാര് തോട്ടില്‍നിന്നും മീന്‍ പിടിക്കുന്നത് നോക്കിനിന്നപ്പോള്‍ നേരം ഇരുട്ടിയത് അറിയാതെ വൈകിവന്നതിനായിരുന്നു അടുത്ത അടി. അടിയുടെ ആഘാതത്തില്‍ വാവിട്ടു നിലവിളിച്ചു. കണ്ണുകള്‍ തുറിപ്പിച്ച്, ശബ്ദം കിട്ടാതെ, ശ്വാസം കിട്ടാതെ ഏങ്ങിയേങ്ങി കരയുന്ന അവനെ ആശ്വസിപ്പിക്കാന്‍ അമ്മയ്ക്ക് കാത്തുനില്‍ക്കണ്ടി വന്നു, അയാളുടെ ബലിഷ്ഠമായ കൈകളില്‍നിന്നും അവന് സ്വതന്ത്രനാകുന്നതുവരെ. അപ്പോഴും അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.
"മൊട്ടേന്ന് വിരിഞ്ഞില്ല... അപ്പഴേക്കും... കൂട്ടുകൂടി കറങ്ങാനും തെണ്ടിത്തിരിഞ്ഞ് നടക്കാനും തൊടങ്ങീല്ലേ... ഇനി നീ പുവ്വോന്ന് നോക്കട്ടെ."
പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയതിനും അടിതന്നെ. ചൂരലുകൊണ്ടുള്ള അടി പുറത്ത് തിണര്‍ത്തുകിടന്നിരുന്നു. അതിന്റെ പുകച്ചിലും നീറ്റലും അസഹനീയമായിരുന്നു. ചെരിഞ്ഞുകിടന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ പുറത്തും ചൂരലിന്റെ വടുക്കള്‍. പുറകെ വന്ന അടികള്‍ തടുത്തത് അമ്മയുടെ പുറംകൊണ്ടായിരുന്നുവോ.? മയക്കത്തിലേയ്ക്ക് വീഴുമ്പോഴെല്ലാം അടി വിഴുന്നതായി തോന്നി ഇടയ്ക്കിടെ അവന് ഞെട്ടിവിറച്ചു. അന്നു മാത്രമല്ല. പിന്നെയും പല രാത്രികളില്‍ അയാളുടെ വാക്കുകള്‍ അവന്റെ ഉറക്കം കെടുത്തി.
"പരീക്ഷ കഴിയട്ടെ, കാണിച്ചു തരാം ഞാന്‍... അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട് ഈ പടികടന്ന് വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ."
അവധി ദിവസങ്ങളില്‍ കുറച്ചുനേരം കൂടി ഉറങ്ങുവാന്‍പോലും അയാള്‍ അനുവദിച്ചില്ല. പുറംകാലുകൊണ്ടുള്ള തൊഴിയായിരുന്നു.
"ഊരേല് ഉച്ച്യായിട്ടും കെടന്നൊറങ്ങണ കണ്ടില്ലേ... ഒറങ്ങ് നല്ലോണം ഒറങ്ങ്.. പരീക്ഷേടെ മാര്‍ക്ക് വരട്ടെ... തല്ലി പൊറം പൊളിക്കും ഞാന്‍...."
പഠിയ്ക്കാന്‍ പറഞ്ഞ് നിരന്തരം ഓര്‍മ്മപ്പെടുത്തിയെങ്കിലും, ഒരിയ്ക്കല്‍പ്പോലും, അവന് പഠിക്കുന്നോണ്ടോയെന്ന് മനസ്സിലാക്കുവാനോ, പഠനത്തില്‍ അവനെ സഹായിക്കുവാനോ അവര്‍ക്കറിയില്ലായിരുന്നു. അവര്‍ക്കതിനുള്ള അക്ഷരാഭ്യാസമില്ലായിരുന്നുവല്ലോ. അതുകൊണ്ട് അവന് സംശയങ്ങള്‍ ചോദിച്ചില്ല. ട്യൂഷന് പോകണമെന്ന് ആഗ്രഹിച്ചതേയില്ല. സ്കൂളില്‍ കൊടുക്കുവാനുള്ള ഫീസ് ചോദിക്കുവാന്‍ പോലും പേടിയായിരുന്നു... അമ്മയ്ക്കും... പേടിയോടെയാണെങ്കിലും അവനുവേണ്ടി അമ്മ ചോദിച്ചു. അപ്പോഴും അയാളുടെ സംശയങ്ങളുടെ മുനകള്‍ ഭീഷണികളായി അവന്റെ കുഞ്ഞിച്ചെവിയില്‍ ആഴ്ന്നിറങ്ങി.
"പുസ്തകത്തിന് പീസ്.. സ്റ്റാമ്പിന് പീസ്.... ആ പീസ്. ഈ പീസ്.. സര്‍ക്കാര്‍ ഉസ്കൂളില് എന്തിനാ പീസ്... കണ്ണിക്കണ്ടത് വാങ്ങിത്തിന്നാനാവും..."
കാശുകൊടുക്കുമ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തി.
"സ്കൂളിലേയ്ക്ക് ഞാന്‍ വരുന്നുണ്ട്.. കാണിച്ചുതരാം..."
ആ വാക്കുകള്‍ വെറുതെയായിരുന്നു. അയാളും ഭാര്യയും സ്കൂളില്‍പോകാന്‍ മടിച്ചു. ഭൂതകാലത്തിന്റെ പ്രതിച്ഛായകള്‍ അവരെ സ്വന്തം കുട്ടി പഠിക്കുന്ന സ്കൂളില്‍നിന്നും മാത്രമല്ല, പുറം ലോകത്തില്‍നിന്നു തന്നെ അകറ്റി നിര്‍ത്തി. പക്ഷെ അയാള്‍ ഭയപ്പെടുത്തികൊണ്ടേയിരുന്നു.
"അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട് വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ..."
................................................................
അന്ന് അവന്റെ ആദ്യത്തെ പരീക്ഷയായിരുന്നു. കൂട്ടമണി അടിച്ചതുകേട്ട് ഓടിപ്പോകുന്ന കുട്ടികള്‍. ഓടു മേഞ്ഞ സ്കൂളിന്റെ മേല്ക്കൂരയ്ക്കുകിഴില്, നിരനിരയായി കിടക്കുന്ന ബെഞ്ചുകള്‍ക്കിടയില്‍, സ്വന്തം സ്ലേറ്റിലേയ്ക്കും നോക്കി അവന് കരഞ്ഞിരുന്നു. അവന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചു. നെഞ്ചിനകത്ത് മിടിപ്പുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വന്നു. കട്ട പുരികവും ചുവന്ന കണ്ണുകളും ഉന്തിനില്ക്കുന്ന പല്ലുകളും... അടിയുടെ വേദന... നിറഞ്ഞ കണ്ണുകള്‍ തുടച്ച്, അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരെങ്കിലും കാണുമോയെന്ന് ഭയന്ന്, സ്ലേയ്റ്റ് ആരും കാണാതെ സഞ്ചിയില്‍ ഒളിപ്പിച്ച് അവന് മെല്ലെ എഴുന്നേറ്റു. ഭയം മൂലം നടക്കാന്‍ മടിക്കുന്ന കാലുകള്‍. വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...? ഈ മാര്‍ക്കും കൊണ്ട് വീട്ടിലേയ്ക്കു ചെന്നാല്‍...? വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...?. പാടത്തിന്റെ വരമ്പിലൂടെ തോടിന്റെ കരയിലെത്തി. സ്ലേയ്റ്റില്‍ ചോക്കുകൊണ്ട് കോറിയിട്ട മാര്‍ക്ക് സഞ്ചിക്കുള്ളില്നിന്നും പുറത്തുവന്ന് അവനെ ഭയപ്പെടുത്തികൊണ്ടിരുന്നു. അക്ഷരങ്ങളുറങ്ങുന്ന പുസ്തകങ്ങളും ഒഴിഞ്ഞ ചോറ്റുപാത്രവും അടങ്ങുന്ന സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിച്ച് അവന് ഓടി. വീട്ടിലേയ്ക്കല്ല. എവിടേയ്ക്കെന്നറിയാതെ....
............................................................
രണ്ടുദിവസമായി കാണാനില്ലാത്ത അഞ്ചുവയസ്സുകാരനെത്തേടി അവന്റെ അമ്മ നിലവിളിച്ച് ഭ്രാന്തിയെപ്പോലെ അലഞ്ഞുനടന്നു. മകനുവേണ്ടി അലയുന്നവളോട് ഒരു രാത്രിയുടെ വിലയെത്രയെന്ന് ചോദിച്ചവനെ അവള് കയ്യില്‍ക്കിട്ടിയ ഇഷ്ടികയെടുത്തെറിഞ്ഞു. മെലിഞ്ഞ ശരീരവും അഴിഞ്ഞുലഞ്ഞ മുടിയും മര്‍ദ്ദനത്തിന്റെ മായാത്ത പാടുകളും ഭ്രാന്തിയെന്ന വിശേഷണത്തിന് അനുയോജ്യമായിരുന്നു.
............................................................
കഞ്ചാവിന്റെയും മദ്യത്തിന്റേയും വൃത്തികെട്ട ഗന്ധത്തോടൊപ്പം അഴുകിയ മാംസത്തിന്റെ മണം കൂടി ശല്ല്യപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍, ആളുകള്‍ അവരുടെ വീടിനു ചുറ്റും കൂടി. പോലീസുകാര്‍ മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട്, ഉറുമ്പരിച്ചു തുടങ്ങിയ, മൃതശരീരം പരിശോധിച്ചു. അയാളുടെ കൈകള്‍ ഒരു സഞ്ചി നെഞ്ചില്‍ ചേര്‍ത്തുപിടിച്ചിരുന്നു. പോലീസുകാര്‍ ഒരു വടികൊണ്ട് ആ സഞ്ചി കുടഞ്ഞിട്ടു. അതില്‍നിന്നും പുസ്തകങ്ങളും ചോറ്റുപാത്രവും ഒരു സ്ലേറ്റും വീണു. ചിന്നിയ സ്ലേറ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ അക്കങ്ങള്‍ മാഞ്ഞുതുടങ്ങിയിരുന്നു.
"അമ്പതില്‍ നാല്പ്പത്തിയൊന്പത്."
സ്ലേറ്റ് വീടിന്റെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞ് പോലീസുകാരന്, അവിടെകിടന്നിരുന്ന പഴയൊരു പുതപ്പുകൊണ്ട് മൃതശരീരം മൂടിയിട്ടു.
...............................................................
അച്ഛന്റെ മുഖം അവളുടെ അമ്മയ്ക്കുപോലും ഓര്‍മ്മയില്ല. എന്തുകൊണ്ട് സ്കൂളില്‍ പോയില്ല എന്നു ചോദിച്ചാല്‍ ഇപ്പോഴും അവള്‍ക്കറിയില്ല. അമ്മയ്ക്കൊപ്പം അന്യവീടുകളില് അടിക്കാനും തൊടക്കാനും നടക്കുന്നതിനിടയില്‍ എപ്പോഴൊ വയസ്സറിയിച്ചു, കറുത്തവളായിരുന്നുവെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുഖമായിരുന്നുവെങ്കിലും കഴുത്തിനു താഴെ അവള് പെണ്ണുതന്നെയായിരുന്നു. സ്നേഹിക്കപ്പെടുക എന്നതും ഒരു ലഹരിയാണല്ലോ. അതിന്റെ ഇക്കിളിയും കുളിരും ഒന്നു വേറെതന്നെ. അങ്ങനെയാണ് അവള് ആരും കാണാതെ സ്നേഹിക്കുവാന്‍ വരുന്നവരെ, ആരുമറിയാതെ സ്നേഹിയ്ക്കുവാന്‍ തുടങ്ങിയത്. ആളുകള്‍ വെറുപ്പോടെ നോക്കുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കളഞ്ഞുകിട്ടിയതും കൊണ്ട് കാലം കടന്നുപോയിരുന്നു. കള്ളനും കൂലിത്തല്ലുകാരനുമായിരുന്ന അയാളും അങ്ങനെയാണ് അവളെ സ്നേഹിക്കുവാനെത്തി തുടങ്ങിയത്. യൗവ്വനം ചോര്ന്നുകഴിഞ്ഞപ്പോള്, പിന്നെ എപ്പോഴോ, അവര്‍ ഒരുമിച്ച് ഒരു വീട്ടിലായി താമസം.
.................................................................
മഴയും വെയിലുമേല്‍ക്കാത്ത മേല്‍ക്കൂര. വായുവിന് കഞ്ചാവിന്റേയും വിലകുറഞ്ഞ മദ്യത്തിന്റേയും ഗന്ധം. ശബ്ദമെന്നാല്‍ പച്ചതെറികള്‍. അസംതൃപ്തമായ മനസ്സുകള്‍. ചുറ്റുമുള്ളവരുടെ നോട്ടങ്ങളിലും വാക്കുകളിലും അനുഭവപ്പെടുന്ന അകല്‍ച്ചയും ഒറ്റപ്പെടലും. അവള്‍ക്ക് എല്ലാ ദിവസങ്ങളും ഒരുപോലെയായിരുന്നു. അയാള്‍ക്ക് എല്ലാവരോടും വെറുപ്പായിരുന്നു. വീടണയുന്ന രാത്രികളില്‍ അവരുടെ അരക്കെട്ടുകള്‍ മാത്രം അടുത്തു. എപ്പോഴോ അവര്‍ക്ക് ഒരു കുഞ്ഞുണ്ടായി.
പുതിയ അതിഥിയ്ക്ക് അച്ഛനെന്നാല്‍ ഭയമായിരുന്നു. ദേഷ്യത്തിന്റെ ആള് രൂപമായിരുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ പിന്നെ തലങ്ങും വിലങ്ങും അടിയാണ്. അടി മാത്രല്ല. അമ്മയുടെ മുടി പിടിച്ചുവലിക്കലും തള്ളിത്താഴെയിടലും അടിവയറ്റില്‍ ചവിട്ടലും. അച്ഛാ എന്ന് വിളിക്കുവാന്‍പോലും പേടി. കരയാനും പേടി. അയാള്‍ കൊണ്ടുവരുന്ന അണ്ടിപരിപ്പിനും കപ്പലണ്ടിക്കും മദ്യത്തിന്റെയും വിയര്‍പ്പിന്റേയും ഗന്ധമായിരുന്നു. ഛര്‍ദ്ദിക്കുവാന്‍ തോന്നുമെങ്കിലും അവര്‍ തിന്നും. ഇല്ലെങ്കില്‍ അതിനും അടി ഉറപ്പായിരുന്നു.
കുട്ടി വളരുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവനെ സംശയത്തോടെ നോക്കുവാന്‍ തുടങ്ങി. അവനും തന്നെപ്പോലെ, സ്കൂളില്‍ പോകാതിരിക്കുമോ...? അലഞ്ഞുതിരിയുമോ...? തേങ്ങയും അടയ്ക്കയും കശുവണ്ടിയും മോഷ്ടിക്കുമോ...? ഒളിഞ്ഞിരുന്ന് പുക വലിക്കുമോ...? പിന്നെയും ഒരുപാട് ദുഃശ്ശീലങ്ങള്‍. വൃത്തികേടുകള്‍...? ഇല്ല... പാടില്ല.... ശ്രദ്ധിക്കണം.
കടയില്‍നിന്നും പച്ചക്കറി വാങ്ങിയപ്പോള്‍ ബാക്കി കാശ് ചോദിച്ചുവാങ്ങാന്‍ കുട്ടി മറന്നുപോയി. നാലുവയസ്സുകാരനും നുണ പറയാന്‍ കഴിയുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അയാള്‍ സംശയിച്ചു. മദ്യത്തിന്റെ ലഹരിയില്‍ അന്നയാള്‍ കുട്ടിയുടെ പിന്‍കഴുത്തിലാണ് അടിച്ചത്. വേദനയോടെ ഓളിയിട്ട് കരഞ്ഞ്, കമിഴ്ന്നു വീണിടത്തുനിന്നും എഴുന്നേറ്റ് ഓടി അമ്മയ്ക്കുപുറകില്‍ ഒളിച്ചുനില്ക്കുമ്പോഴും അവന് ഭയമായിരുന്നു. അമ്മയെത്തട്ടിമാറ്റി അച്ഛനെന്ന അയാള്‍ വീണ്ടും അടിക്കുമോ എന്ന ഭയം.
"മറന്നൂത്രെ.. ബാക്കികാശിന് മിഠായി വാങ്ങിത്തിന്നില്ലെടാ.. സത്യം പറ... ചെവിക്കല്ല് അടിച്ച് പൊട്ടിക്ക്യും ഞാന്‍.. ഇപ്പോ മിഠായി... കൊറച്ചുകഴിഞ്ഞാ..."
അമ്മയ്ക്കായിരുന്നു അടുത്ത് അടി. വളര്ത്തുദോഷത്തിന് .
"ലാളിച്ച് വഷളാക്കീക്കോ... വായ തൊറന്നാ നൊണയേ പറയൊള്ളൂ... കുരുത്തം കെട്ടോന്."
ആദ്യമായി സ്കൂളില്‍ ചേര്‍ത്തിയ ദിവസം, ഏതൊരു കുട്ടിയേയുംപോലെ, സ്കൂളില്‍ പോകാതെ വാശിപിടിച്ച് കരഞ്ഞപ്പോള്‍ അയാള്‍ സംശയത്തോടെ കണ്ണുരുട്ടി. പിന്നെ അവന്റെ കുഞ്ഞുചെവിയില്‍ നഖങ്ങള്‍ ചേര്‍ത്തു പിടിച്ചുതിരുമ്മി.
"ഉസ്കൂളില് പോയില്ലെങ്കി കൊന്നുകളയും ഞാന്‍. ഉസ്കൂളില് പുവ്വാണ്ട് തെണ്ടിത്തിരിഞ്ഞ് നടക്കാന്നൊന്നും വിചാരിക്ക്യണ്ട. നന്നായി പഠിച്ച് എല്ലാറ്റിലും അമ്പതിലമ്പത് മാര്‍ക്ക് വാങ്ങണം. ഇല്ലെങ്കി എന്റെ സുഭാവം മാറും."
കുട്ടിയ്ക്ക് പനിപിടിച്ച് കിടന്നപ്പോഴും അയാള്‍ സംശയിച്ചു.
"മടി തന്നെ.. എഴുന്നേറ്റ് ഉസ്കൂളിലിക്ക് പോടാ... മൊടങ്ങാനായിട്ട് ഓരോ കാരണങ്ങള്‍... പരീക്ഷ കഴിയട്ടെ.... കാണിച്ചുതരാം ഞാന്‍."
ചേട്ടന്മാര് തോട്ടില്‍നിന്നും മീന്‍ പിടിക്കുന്നത് നോക്കിനിന്നപ്പോള്‍ നേരം ഇരുട്ടിയത് അറിയാതെ വൈകിവന്നതിനായിരുന്നു അടുത്ത അടി. അടിയുടെ ആഘാതത്തില്‍ വാവിട്ടു നിലവിളിച്ചു. കണ്ണുകള്‍ തുറിപ്പിച്ച്, ശബ്ദം കിട്ടാതെ, ശ്വാസം കിട്ടാതെ ഏങ്ങിയേങ്ങി കരയുന്ന അവനെ ആശ്വസിപ്പിക്കാന്‍ അമ്മയ്ക്ക് കാത്തുനില്‍ക്കണ്ടി വന്നു, അയാളുടെ ബലിഷ്ഠമായ കൈകളില്‍നിന്നും അവന് സ്വതന്ത്രനാകുന്നതുവരെ. അപ്പോഴും അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.
"മൊട്ടേന്ന് വിരിഞ്ഞില്ല... അപ്പഴേക്കും... കൂട്ടുകൂടി കറങ്ങാനും തെണ്ടിത്തിരിഞ്ഞ് നടക്കാനും തൊടങ്ങീല്ലേ... ഇനി നീ പുവ്വോന്ന് നോക്കട്ടെ."
പഠിക്കാനിരിക്കുമ്പോള്‍ ഉറക്കം തൂങ്ങിയതിനും അടിതന്നെ. ചൂരലുകൊണ്ടുള്ള അടി പുറത്ത് തിണര്‍ത്തുകിടന്നിരുന്നു. അതിന്റെ പുകച്ചിലും നീറ്റലും അസഹനീയമായിരുന്നു. ചെരിഞ്ഞുകിടന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ പുറത്തും ചൂരലിന്റെ വടുക്കള്‍. പുറകെ വന്ന അടികള്‍ തടുത്തത് അമ്മയുടെ പുറംകൊണ്ടായിരുന്നുവോ.? മയക്കത്തിലേയ്ക്ക് വീഴുമ്പോഴെല്ലാം അടി വിഴുന്നതായി തോന്നി ഇടയ്ക്കിടെ അവന് ഞെട്ടിവിറച്ചു. അന്നു മാത്രമല്ല. പിന്നെയും പല രാത്രികളില്‍ അയാളുടെ വാക്കുകള്‍ അവന്റെ ഉറക്കം കെടുത്തി.
"പരീക്ഷ കഴിയട്ടെ, കാണിച്ചു തരാം ഞാന്‍... അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട് ഈ പടികടന്ന് വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ."
അവധി ദിവസങ്ങളില്‍ കുറച്ചുനേരം കൂടി ഉറങ്ങുവാന്‍പോലും അയാള്‍ അനുവദിച്ചില്ല. പുറംകാലുകൊണ്ടുള്ള തൊഴിയായിരുന്നു.
"ഊരേല് ഉച്ച്യായിട്ടും കെടന്നൊറങ്ങണ കണ്ടില്ലേ... ഒറങ്ങ് നല്ലോണം ഒറങ്ങ്.. പരീക്ഷേടെ മാര്‍ക്ക് വരട്ടെ... തല്ലി പൊറം പൊളിക്കും ഞാന്‍...."
പഠിയ്ക്കാന്‍ പറഞ്ഞ് നിരന്തരം ഓര്‍മ്മപ്പെടുത്തിയെങ്കിലും, ഒരിയ്ക്കല്‍പ്പോലും, അവന് പഠിക്കുന്നോണ്ടോയെന്ന് മനസ്സിലാക്കുവാനോ, പഠനത്തില്‍ അവനെ സഹായിക്കുവാനോ അവര്‍ക്കറിയില്ലായിരുന്നു. അവര്‍ക്കതിനുള്ള അക്ഷരാഭ്യാസമില്ലായിരുന്നുവല്ലോ. അതുകൊണ്ട് അവന് സംശയങ്ങള്‍ ചോദിച്ചില്ല. ട്യൂഷന് പോകണമെന്ന് ആഗ്രഹിച്ചതേയില്ല. സ്കൂളില്‍ കൊടുക്കുവാനുള്ള ഫീസ് ചോദിക്കുവാന്‍ പോലും പേടിയായിരുന്നു... അമ്മയ്ക്കും... പേടിയോടെയാണെങ്കിലും അവനുവേണ്ടി അമ്മ ചോദിച്ചു. അപ്പോഴും അയാളുടെ സംശയങ്ങളുടെ മുനകള്‍ ഭീഷണികളായി അവന്റെ കുഞ്ഞിച്ചെവിയില്‍ ആഴ്ന്നിറങ്ങി.
"പുസ്തകത്തിന് പീസ്.. സ്റ്റാമ്പിന് പീസ്.... ആ പീസ്. ഈ പീസ്.. സര്‍ക്കാര്‍ ഉസ്കൂളില് എന്തിനാ പീസ്... കണ്ണിക്കണ്ടത് വാങ്ങിത്തിന്നാനാവും..."
കാശുകൊടുക്കുമ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തി.
"സ്കൂളിലേയ്ക്ക് ഞാന്‍ വരുന്നുണ്ട്.. കാണിച്ചുതരാം..."
ആ വാക്കുകള്‍ വെറുതെയായിരുന്നു. അയാളും ഭാര്യയും സ്കൂളില്‍പോകാന്‍ മടിച്ചു. ഭൂതകാലത്തിന്റെ പ്രതിച്ഛായകള്‍ അവരെ സ്വന്തം കുട്ടി പഠിക്കുന്ന സ്കൂളില്‍നിന്നും മാത്രമല്ല, പുറം ലോകത്തില്‍നിന്നു തന്നെ അകറ്റി നിര്‍ത്തി. പക്ഷെ അയാള്‍ ഭയപ്പെടുത്തികൊണ്ടേയിരുന്നു.
"അമ്പതിലമ്പത് മാര്‍ക്കില്ല്യാണ്ട് വന്നാ കാല് തല്ലിയൊടിക്കും.... ഓര്‍ത്തോ..."
................................................................
അന്ന് അവന്റെ ആദ്യത്തെ പരീക്ഷയായിരുന്നു. കൂട്ടമണി അടിച്ചതുകേട്ട് ഓടിപ്പോകുന്ന കുട്ടികള്‍. ഓടു മേഞ്ഞ സ്കൂളിന്റെ മേല്ക്കൂരയ്ക്കുകിഴില്, നിരനിരയായി കിടക്കുന്ന ബെഞ്ചുകള്‍ക്കിടയില്‍, സ്വന്തം സ്ലേറ്റിലേയ്ക്കും നോക്കി അവന് കരഞ്ഞിരുന്നു. അവന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചു. നെഞ്ചിനകത്ത് മിടിപ്പുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വന്നു. കട്ട പുരികവും ചുവന്ന കണ്ണുകളും ഉന്തിനില്ക്കുന്ന പല്ലുകളും... അടിയുടെ വേദന... നിറഞ്ഞ കണ്ണുകള്‍ തുടച്ച്, അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരെങ്കിലും കാണുമോയെന്ന് ഭയന്ന്, സ്ലേയ്റ്റ് ആരും കാണാതെ സഞ്ചിയില്‍ ഒളിപ്പിച്ച് അവന് മെല്ലെ എഴുന്നേറ്റു. ഭയം മൂലം നടക്കാന്‍ മടിക്കുന്ന കാലുകള്‍. വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...? ഈ മാര്‍ക്കും കൊണ്ട് വീട്ടിലേയ്ക്കു ചെന്നാല്‍...? വീട്ടിലേയ്ക്കല്ലാതെ എവിടെ പോകും...?. പാടത്തിന്റെ വരമ്പിലൂടെ തോടിന്റെ കരയിലെത്തി. സ്ലേയ്റ്റില്‍ ചോക്കുകൊണ്ട് കോറിയിട്ട മാര്‍ക്ക് സഞ്ചിക്കുള്ളില്നിന്നും പുറത്തുവന്ന് അവനെ ഭയപ്പെടുത്തികൊണ്ടിരുന്നു. അക്ഷരങ്ങളുറങ്ങുന്ന പുസ്തകങ്ങളും ഒഴിഞ്ഞ ചോറ്റുപാത്രവും അടങ്ങുന്ന സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിച്ച് അവന് ഓടി. വീട്ടിലേയ്ക്കല്ല. എവിടേയ്ക്കെന്നറിയാതെ....
............................................................
രണ്ടുദിവസമായി കാണാനില്ലാത്ത അഞ്ചുവയസ്സുകാരനെത്തേടി അവന്റെ അമ്മ നിലവിളിച്ച് ഭ്രാന്തിയെപ്പോലെ അലഞ്ഞുനടന്നു. മകനുവേണ്ടി അലയുന്നവളോട് ഒരു രാത്രിയുടെ വിലയെത്രയെന്ന് ചോദിച്ചവനെ അവള് കയ്യില്‍ക്കിട്ടിയ ഇഷ്ടികയെടുത്തെറിഞ്ഞു. മെലിഞ്ഞ ശരീരവും അഴിഞ്ഞുലഞ്ഞ മുടിയും മര്‍ദ്ദനത്തിന്റെ മായാത്ത പാടുകളും ഭ്രാന്തിയെന്ന വിശേഷണത്തിന് അനുയോജ്യമായിരുന്നു.
............................................................
കഞ്ചാവിന്റെയും മദ്യത്തിന്റേയും വൃത്തികെട്ട ഗന്ധത്തോടൊപ്പം അഴുകിയ മാംസത്തിന്റെ മണം കൂടി ശല്ല്യപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍, ആളുകള്‍ അവരുടെ വീടിനു ചുറ്റും കൂടി. പോലീസുകാര്‍ മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട്, ഉറുമ്പരിച്ചു തുടങ്ങിയ, മൃതശരീരം പരിശോധിച്ചു. അയാളുടെ കൈകള്‍ ഒരു സഞ്ചി നെഞ്ചില്‍ ചേര്‍ത്തുപിടിച്ചിരുന്നു. പോലീസുകാര്‍ ഒരു വടികൊണ്ട് ആ സഞ്ചി കുടഞ്ഞിട്ടു. അതില്‍നിന്നും പുസ്തകങ്ങളും ചോറ്റുപാത്രവും ഒരു സ്ലേറ്റും വീണു. ചിന്നിയ സ്ലേറ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ അക്കങ്ങള്‍ മാഞ്ഞുതുടങ്ങിയിരുന്നു.
"അമ്പതില്‍ നാല്പ്പത്തിയൊന്പത്."
സ്ലേറ്റ് വീടിന്റെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞ് പോലീസുകാരന്, അവിടെകിടന്നിരുന്ന പഴയൊരു പുതപ്പുകൊണ്ട് മൃതശരീരം മൂടിയിട്ടു.
എന്ത് പറയുവാനാണ്..?
മറുപടിഇല്ലാതാക്കൂഒന്നും പറയുവാനില്ല..
ആശംസകൾ സുധീർ ഭായ് !
യാഥാര്‍ത്ഥ്യങ്ങള്‍ സങ്കല്‍പ്പങ്ങളേക്കാള്‍ ഭയാനകമാണ് ഗിരീഷ് ഭായ്. അഭിപ്രായത്തിന് ഹൃദയം നറഞ്ഞ നന്ദി.
ഇല്ലാതാക്കൂഈ ബ്ളോഗിൽ ഞാൻ ഇതിനു തൊട്ടുമുമ്പ് വായിച്ച പോസ്റ്റിൽനിന്ന് തികച്ചും വ്യത്യസ്ഥം. മുനയുള്ള തൃശ്ശൂർ ഹാസ്യം കടുത്ത ജീവിത യാഥാർത്ഥ്യത്തിന്റെ പൊള്ളുന്ന മുഖത്തിന് വഴിമാറുന്നു......
മറുപടിഇല്ലാതാക്കൂഇവിടെ പറഞ്ഞതൊന്നും അതിഭാവുകത്വമല്ലെന്ന് സ്കൂൾ അധ്യാപകനെന്ന നിലയിൽ പല വിദ്യാലയങ്ങളിൽ ജോലി ചെയ്തിട്ടുള്ള എന്റെ അനുഭവം കൊണ്ട് പറയാൻ സാധിക്കും. ഇതിനോട് ഏകദേശം അടുത്ത ചില സംഭവങ്ങൾക്ക് ഞാനും സാക്ഷിയായിട്ടുണ്ട്.....
ജീവിതവും അങ്ങനെയല്ലേ മാഷേ. ചിരിയില്‍നിന്നും കണ്ണീരിലേയ്ക്ക് വഴി മാറാന്‍ അധികം നേരമൊന്നും വേണ്ടല്ലോ. മാഷിന്റെ വാക്കുകള്‍ക്ക് ഹൃദയം നറഞ്ഞ നന്ദി.
ഇല്ലാതാക്കൂഅവനവനു കിട്ടാത്തത് ,അവനവന് കഴിയാത്തത് മക്കളെക്കൊണ്ട് നേടിപ്പിക്കുവാന് പീഡകരായി മാറുന്ന മാതാപിതാക്കള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്
മറുപടിഇല്ലാതാക്കൂഅതെ വേട്ടത്താന്ജി. അങ്ങനെയും ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അഭിപ്രായം രേഖപ്പെടുത്തിയതിന് ഹൃദയം നറഞ്ഞ നന്ദി.
ഇല്ലാതാക്കൂഹോ വല്ലാത്ത കഥ തന്നെ ..ഒന്നും പറയാനില്ല
മറുപടിഇല്ലാതാക്കൂതാളം തെറ്റിയ ജീവിതങ്ങള്‍ നമ്മുടെ മനസ്സുകളെ പിടിച്ചുലയ്ക്കും. പക്ഷെ അവരില്‍നിന്നും നിന്നും ഒരുപാട് പഠിക്കാനുണ്ട്. അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഹൃദയം നറഞ്ഞ നന്ദി.
ഇല്ലാതാക്കൂഎച്മുവിന്റെ ബ്ലോഗില്‍ ഒരിക്കല്‍ വായിച്ചിരുന്നു. മാതാപിതാക്കളാകേണ്ടത് ആദ്യം മനസ്സില്‍ ആണ്. അങ്ങനെ അല്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകുന്നു എന്നതാണ് കാലത്തിന്റെ ഒരു നിര്‍ഭാഗ്യം.
മറുപടിഇല്ലാതാക്കൂകഥ ചുറ്റും കാണുന്ന ജീവിതാനുഭവങ്ങളോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നുണ്ട്
എച്ച്മു ആള് പുലിയല്ലേ. നന്ദി.. അജിത് ഭായ് നന്ദി... ഈ വരവിനും സ്നേഹം നിറച്ച വാക്കുകള്‍ക്കും.
ഇല്ലാതാക്കൂഎച്ച്മു പുലിയാണെന്ന് ഞാൻ എന്റെ ബ്ളോഗിൽ പറഞ്ഞപ്പോൾ ഞാൻ പുലിയൊന്നുമല്ല, പാവം പശുക്കുട്ടിയാന്നാ പുള്ളിക്കാരി പറഞ്ഞത്... :)
ഇല്ലാതാക്കൂപഞ്ചസാര പാത്രത്തില്‍ മുളക് എന്നെഴുതി വെച്ചിട്ട് എന്താ കാര്യം വിനുവേട്ടാ... ഉറുമ്പുകള്‍ വരാണ്ടിരിക്ക്വോ... എച്ച്മു കേള്‍ക്കണ്ട... മ്മ്ളെ ശര്യാക്കും.
ഇല്ലാതാക്കൂവന്നപടി ചന്തം എന്നതാണ് ഇപ്പോഴത്തെ ഒരു തരം ജിവിതം. കഴിഞ്ഞതിനെക്കുറിച്ചോന്നും ചിന്തയില്ലാതെ ഞാന്‍ എന്റെ ഇഷ്ടം പോലെ മറ്റുള്ളവര്‍ ജീവിക്കണം എന്ന ചിന്ത. അത് മനുഷ്യന്റെ സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് ചെറിയ ചില വ്യത്യാസങ്ങള്‍ ഉണ്ടാകും എന്ന് മാത്രം. ചുറ്റും കാണുന്ന സംഭവം അതിശയോക്തി ഒന്നും കലര്‍ത്താതെ നന്നായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂഊരേലു ഉച്ചയായിട്ടും കിടന്നുറങ്ങുന്നത് എന്നതിനേക്കാള്‍ കോത്തിലുച്ചയായിട്ടും എന്നതാണ് കൂടുതല്‍ ഭംഗി എന്നെനിക്ക് തോന്നി ട്ടോ.
നന്ദി റാംജി സാര്‍. നാട്ടിന്‍പുറത്ത് പലപ്പോഴും കേട്ടിട്ടുള്ള പ്രയോഗമായതിനാലാണ് "ഊരേല്യുച്ചയായിട്ടും" എന്നുപയോഗിച്ചത്. "കോത്തിലുച്ചയായിട്ടും" എന്ന് ആദ്യമായി കേള്‍ക്കുകയാണ്. അങ്ങനെയും ഒരു പ്രയോഗമുണ്ട് അല്ലേ... അഭിപ്രായത്തിന് വളരെ നന്ദി.
ഇല്ലാതാക്കൂരണ്ടും ഒരേ അര്‍ത്ഥം തന്നെ. ഓരോ പ്രദേശത്തിന്റെയും ചൊല്ലുകളിലെ വ്യത്യാസങ്ങള്‍ മാത്രം.
ഇല്ലാതാക്കൂനന്ദി റാംജി സാര്‍.
ഇല്ലാതാക്കൂഇങ്ങനെയൊരു ക്ളൈമാക്സ് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലാട്ടോ... പൂജ്യത്തിന്റെ ഇടത്ഭാഗത്ത് 5 എഴുതി 50 ആക്കി അച്ഛനെ കൊണ്ടുവന്ന് കാണിക്കുമെന്നാ കരുതിയത്... ഇത് വല്ലാത്തൊരു വേദനയായിപ്പോയി...
മറുപടിഇല്ലാതാക്കൂആശംസകൾ സുധീർഭായ്...
വിനുവേട്ടാ... ഹൃദയമുള്ളവര്ക്കു മാത്രമല്ലേ വേദന അനുഭവപ്പെടാറുള്ളൂ... വരവിനും വായനയ്ക്കും അഭിപ്രായത്തിനും ആശംസകള്‍ക്കും വളരെ നന്ദി.
ഇല്ലാതാക്കൂകഥ വായിച്ച് തകർന്നു പോകുന്നു... എനിക്ക് ഒന്നും കാണാൻ വയ്യ..ഞാൻ പിന്നെ വരാം
മറുപടിഇല്ലാതാക്കൂതകര്ച്ചയില്നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരണം. എച്ച്മുവിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു.
ഇല്ലാതാക്കൂതങ്ങള്ക്ക് നേടാന്‍ കഴിയാത്തത് മക്കളിലൂടെ നേടിയെടുക്കണമെന്ന വാശിയില്‍ അവര്‍ കാണാതെ പോകുന്നത് കുഞ്ഞുങ്ങളുടെ മനസ്സാണ്... വേദനയാണ് കാണുമ്പോഴും, കേള്‍ക്കുമ്പോഴും, വായിക്കുമ്പോഴും.....
മറുപടിഇല്ലാതാക്കൂമുബി പറഞ്ഞതാണ് പോയിന്റ്.... അതാണ് കഥയുടെ കാതല്‍.... ആത്മാര്‍ത്ഥമായ വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂകഥ നന്നായി.. നല്ല മിഴിവ്.. എന്നും പ്രസക്തമായ പ്രശ്നം.. അഭിനന്ദനങ്ങൾ കേട്ടൊ. ഇനിയും നല്ല കഥകൾ വരട്ടെ...
മറുപടിഇല്ലാതാക്കൂഎച്ച്മുവിന്റെ വാക്കുകള്‍ പ്രചോദനമേകുന്നു. ഒരുപാട് സന്തോഷം... നന്ദി...
ഇല്ലാതാക്കൂവ്യത്യസ്തമായ നല്ലൊരു കഥ, സുധീര്‍ ഭായ്...
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് വളരെയധികം നന്ദി... ശ്രീ ഭായ്.
ഇല്ലാതാക്കൂഅനുവാചകന്റെ ഉള്ളില്‍ തുളഞ്ഞുകയറും വിധത്തില്‍ ആകര്‍ഷകമായ ശൈലിയില്‍ കഥ എഴുതിയിരിക്കുന്നു!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
വിവരമില്ലാത്ത മാതാപിതാക്കളുടെ വിവേകരഹിതമായ
പെരുമാറ്റംപോലെ വിവരമുള്ള മാതാപിതാക്കളുടെ അമിതലാളനകളും കുട്ടികളെ വഷളാക്കാറുണ്ട്.....
ആശംസകള്‍
ശരിയാണ് തങ്കപ്പന് സാര്‍. രണ്ടും നല്ല ഫലങ്ങള്‍ കൊണ്ടുവരില്ല. നീണ്ട അഭിപ്രായത്തിന് വളരെയധികം നന്ദി.
ഇല്ലാതാക്കൂനല്ല കഥ. ഇഷ്ടമായി...
മറുപടിഇല്ലാതാക്കൂസംഗീത് ഭായ്.. സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂനല്ല കഥ
മറുപടിഇല്ലാതാക്കൂസിയാഫ് ഭായ്... താങ്കളെപ്പോലുള്ളവരുടെ വാക്കുകള്‍ ശരിക്കും ഒരു പ്രചോദനമാണ്. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി...
ഇല്ലാതാക്കൂകഥ വളര ഇഷ്ടമായി. ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂഅവനവന് എങ്ങിനെ ആയാലും വേണ്ടീല്ല മക്കള്‍ എല്ലാം നേടണം.
ശരിയാണ് റോസിലി മേം... എവിടെയും അതുതന്നെയാണ് കാണുന്നത്. വായനയ്ക്കും കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂസുധീർദാസ്, കഥ ഇഷ്ടപ്പെട്ടു. വർത്തമാനകാലവുമായി യോജിക്കുന്നു.
മറുപടിഇല്ലാതാക്കൂപരിഷ്കാരികളും,വിദ്യാഭ്യാസമുള്ളവരും ഇതിൽ നിന്നൊന്നും വ്യത്യസ്തരല്ല.
(ഓ.ടോ. എന്റെ കാര്യമാണ്...പണ്ട് രണ്ടാം ക്ളാസ്സിൽ ഏതോ ഒരു പരീക്ഷയ്ക്ക് മൊട്ട കിട്ടി! ഞാനല്ലേ മോൻ...മുന്നിൽ ഒരു 2 ഇട്ടു. വീട്ടിൽ കൊണ്ടുകാണിച്ച്ചപ്പോൾ എല്ലാരും ചിരിയോട് ചിരി...വഴക്ക് പ്രതീക്ഷിച്ച് ചെന്ന ഞാൻ തോറ്റു. പൂജ്യം കഴിഞ്ഞായിരുന്നു 2 ഇട്ടത്.
രണ്ടാം ക്ലാസുകാരന്റെ 2ഉം ടീച്ചറുടെ 0ഉം തമ്മിലും നല്ല വ്യത്യാസം.)
സതീഷ് ഭായ്.... അത് കലക്കീട്ടോ.... എന്തായാലും റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നുവല്ലോ... അഭിപ്രായവും അനുഭവവും പങ്കുവെച്ചതില്‍ വളരെ സന്തോഷം.... നന്ദി..
ഇല്ലാതാക്കൂകാവ്യാത്മകമായി വരണ്ടതെങ്കിലും വ്യക്തമായ ചില സന്ദേശങ്ങളും ഗൌരവമുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും കൊണ്ട് ശ്രദ്ധേയമായ കഥ.കുട്ടിയെ തല്ലുന്ന സ്വഭാവം എനിക്കുമുണ്ടെങ്കിലും മറ്റുള്ളവര്‍ തല്ലുന്നത്,ഏതു കുഞ്ഞിനെയായാലും എനിക്ക് വലിയ സങ്കടമാണ്.!അതുകൊണ്ട് തന്നെ കുട്ടിയെ തല്ലുന്ന ഭാഗങ്ങള്‍ ഞാന്‍ ഓടിച്ചു വായിച്ചു.നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന കള്ളത്തരങ്ങളും കുടിലതകളും തന്നെയാണല്ലോ സ്വന്തം കുട്ടികളുടെ നേര്‍ക്കും നാം ആരോപിക്കുന്നത് എന്ന ഓര്‍മ്മ നടുക്കമുണ്ടാക്കുന്നു....
മറുപടിഇല്ലാതാക്കൂനന്ദി
ചങ്ങാതി..
ഒരു ആത്മപരിശോധനയ്ക്കുതകുന്ന ഈ രചനയ്ക്ക്.
രൂപേഷ് ഭായ് കഥയെ ശരിക്കും പഠിച്ചിരിക്കുന്നു. ഏതോരു രചയിതാവിനും ഇത്തരം അഭിപ്രായങ്ങള്‍ പ്രോത്സാഹജനകമാണ്. താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി.
ഇല്ലാതാക്കൂസ്വന്തമായിട്ടുള്ളതല്ലേ മാതാപിതാക്കൾക്ക് നല്‍കാനാവൂ,
മറുപടിഇല്ലാതാക്കൂകഥയ്ക്ക് അഭിനന്ദനങ്ങൾ .
നന്ദി മിനി ആന്‍ഡ്രൂസ്... വായനയ്ക്കും അഭിനന്ദനങ്ങള്‍ക്കും.
ഇല്ലാതാക്കൂകലക്കീട്ടാ ഭായ്
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ച് മ്ടെ തൃശ്ശൂർ സ്റ്റൈലിലിട്ട് പൂശിയത്
വായിച്ചു അല്ലേ... നന്ദി മുരളിയേട്ടാ...
ഇല്ലാതാക്കൂഒരു തലമുറയുടെ അശ്രദ്ധ എത്രയെത്ര തലമുറകളെ നശിപ്പിക്കുന്നു.... അല്ലേ....
മറുപടിഇല്ലാതാക്കൂനല്ല കഥ. അതെ ആദ്യം പഠിക്കേണ്ടത് നല്ല അച്ചനമ്മമാര് ആകാനാണ്... പക്ഷേ അത് അറിയുന്നവരും ആ പരീക്ഷ പാസായിട്ടുള്ളവരും വളരെ ചുരുക്കം...
തോറ്റിട്ടു വന്നാല്‍ ഈ പടി കടത്തില്ലെന്ന ഭീഷണികേട്ട് എന്റെ മുട്ടുകളും കുറെ കൂട്ടയിടിച്ചിട്ടുണ്ട് പണ്ട്. പരീക്ഷ കഴിഞ്ഞുവരുന്ന ദിവസങ്ങളില്‍....
46 ഉം 47ഉം ഒക്കെയായി വരുമ്പോള്‍ ബാക്കി നാലും മൂന്നുമൊക്കെ എവിടെ? എന്നൊരു ചോദ്യവുമുണ്ടാവാറുണ്ട്.
പിന്നെ കേട്ടിട്ടുള്ളത്... ഞങ്ങക്കോ പഠിക്കണമെന്നോ അതിന്റെ വിലയെന്താണെന്നോ പറഞ്ഞുതരാന്‍ ആരുമുണ്ടായില്ല... മക്കളെങ്കിലും നന്നായിക്കോട്ടെയെന്നു വച്ച് പറയണതാ.... എന്ന പാതി ആത്മഗതങ്ങളും....
ഇതൊന്നും ഞാൻ എന്റെ അച്ഛനമ്മമാരെ കുറ്റപ്പെടുത്തിയതല്ലാട്ടോ... അവർ സ്നേഹത്തിന്റെ നിധികള്‍... പക്ഷേ ഇങ്ങനെ ചില പോരായ്മകൾ... ഞാൻ നേരത്തേ പറഞ്ഞ ആ പരീക്ഷയുടെ എല്ലാ വിഷയങ്ങളും പാസാവാത്തതുകൊണ്ട്.....
കഥയുടെ ആത്മാവിനെ തൊട്ടറിഞ്ഞ വാക്കുകള്‍... ആഗമനത്തിനും ആസ്വാദനത്തിനും ഇവിടെ കുറിച്ചിട്ട വാക്കുകള്‍ക്കും ഋതുവിന് ആത്മാര്‍ത്ഥമായ നന്ദി.
ഇല്ലാതാക്കൂഅൻപതിനു നാൽപ്പത്തിയൊൻപതു വാങ്ങിയിട്ട് വരുമ്പോൾ ബാക്കി ഒരു മാർക്കെവിടെ എന്ന ചോദ്യം സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വീട്ടിൽ നിന്നും ഞാനും ഒരുപാടു കേട്ടിട്ടുണ്ട് ...ഋതു പറഞ്ഞത് പോലെ തന്നെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് ........പറയേണ്ടുന്നതൊക്കെ എല്ലാവരും പറഞ്ഞ അതെ അഭിപ്രായങ്ങൾ തന്നെയാണ് ........
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ...ഏറെ ഹൃദയ സ്പർശിയായ ഒരു ജീവിതാനുഭവം പോലെ ....
ആശംസകൾ .
സ്വാഗതം ബിസ്മിതാ, എന്റെ എളിയ എഴുത്തുപുരയിലേയ്ക്ക്... സ്നേഹവാക്കുകള്‍ക്ക് ഹൃദയംകൊണ്ടു നന്ദി പറയുന്നു.
ഇല്ലാതാക്കൂYour article just reflected on how raising kids with awareness influences their upbringing. A child who didn't get enough care in the formative years looses out on life like the parents in this article, where as the parents want to care but didn't know how to express their love or care! Liked how your story spread light on parenting, education and upbringing of children. Keep writing!
മറുപടിഇല്ലാതാക്കൂHearty welcome to my blog Ashaji. Thank you so much for leaving your sincere comment here and sharing the message of story. Your views are right and that's exactly what I wanted this story to reflect. Thanks once again.
ഇല്ലാതാക്കൂകണ്ണ് നനയിപ്പിക്കുന്ന നല്ല കഥ
മറുപടിഇല്ലാതാക്കൂആശംസകൾ
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.
ഇല്ലാതാക്കൂ