Translate

ഒന്നിനുമാവില്ല, എന്നും പൊന്നായിരിക്കുവാന്‍.


പ്രകൃതിയുടെ പച്ചക്കുപോലും

ആദ്യം പൊന്നിന്റെ നിറമാണ്;

അവളുടെ നിറങ്ങളിൽ

ഏറ്റവും സങ്കീർണ്ണവും;

തളിരിലകൾ പോലും

ആദ്യം പൂവുകൾക്കു സമം;

എന്നാലതിന്റെ ആയുസ്സോ

അൽപ്പനേരത്തേക്കു മാത്രവും.

മാറുന്നു തളിരിലകളും ,

പച്ചിലകൾ മാത്രമായി;

ആഴുന്നു വിഷാദത്തിലേക്ക്

ഏദേൻ തോട്ടവും;

അലിയുന്നു പകലിലേക്ക്

പൊന്നിൻ പുലരിയും,

എന്നും പൊന്നായിരിക്കുവാൻ

ഒന്നിനും ആവില്ലെന്നോ?



............................................................................................


റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "നതിംഗ് ഗോള്‍ഡ് കേന്‍ സ്‌റ്റേ" എന്ന കവിതയെ മലയാളത്തില്‍ ആവിഷ്‌കരിക്കുവാനുള്ള ഒരു ശ്രമം. ഗായത്രി മന്ത്രം പോലെ എല്ലാ പ്രഭാതങ്ങളിലും ഓര്‍ക്കുന്ന എട്ടു വരികളാണ്  ഈ കവിതയിലേത്. അതിലെല്ലാമുണ്ട്. പ്രകൃതിയും ജീവിതവും എല്ലാം. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍നിന്നും ജീവിതത്തിന്റെ കൊടും പകലിലേയ്ക്കുള്ള മനുഷ്യന്റെ വ്യതിയാനം എത്ര ഭംഗിയായാണ്‌ അദ്ദേഹം പറഞ്ഞുവെച്ചത്. പലരും പല വ്യഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുപാട് അര്‍ത്ഥ തലങ്ങളുള്ള ആ വരികളുടെ കാമ്പും വ്യാപ്തിയുമൊന്നും എന്റെ വിവര്‍ത്തനത്തില്‍ കണ്ടെന്നുവരില്ല. ഒറിജിനല്‍ താഴെ കൊടുക്കുന്നു. അഹങ്കാരം കൊണ്ടല്ല, ആ വരികളോടുള്ള ഒരു ഇഷ്ടം കൊണ്ടു ചെയ്തുപോയതാണ് വിവര്‍ത്തനമെന്ന ഈ മഹാപാപം.  പൊറുക്കുക.
............................................................................................


ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...