Translate

മന്തുകാലപ്രണയം

മണ്ണിലൊളിച്ചിരുന്ന കാലിടതോ വലതോ,
കണ്‍മുമ്പിലേയ്ക്കു നീട്ടിവെച്ച കാലിടതോ വലതോ,
കാലേതെങ്കിലുമാട്ടെ, കേട്ടതോര്‍മ്മയുണ്ടോ?
"എന്റെ കാലിലല്ല, എന്റെ കാലിലല്ല മന്തെ"ന്ന്.

കാലുറച്ച മണ്ണെല്ലാമൊലിച്ചുപോകവേ,
നഗ്നമാണിപ്പോള്‍ ഇടംവലംകാലുകള്‍,
ഇരുകാലുകളിലും മന്തുകാണുവാനാകാതെ,
സ്തബ്ദരായി നില്‍പ്പൂ ദോഷൈകദൃക്കുകള്‍.

ഒട്ടിച്ചേര്‍ന്നിരുന്നിട്ടും മറച്ചുവെച്ചതില്‍;
മനംനൊന്തകലെമാറി കിടപ്പാണത്രെ മന്ത്.
മണ്ണിന്‍മേലെ താനേവളര്‍ന്നുമുഴച്ചുനില്‍ക്കും;
മാറാപ്പുപോല്‍ ചന്തമെഴുമൊരു പെരുംമന്ത്.

മണ്ണിന്‍മറയില്ലാതെ വരട്ടുചൊറികളുമായി,
നാണിച്ചുനില്‍പ്പുണ്ട് ശുഷ്‌കിച്ച കാലുകള്‍.
ചൊറിഞ്ഞൊലിക്കും ഇടംവലംകാലുകള്‍ക്കിന്ന്‌,
അകന്നുമാറികിടക്കും മന്തിനോടാണു പ്രിയം.

മാന്തിമടുത്ത വരട്ടുചൊറി മറച്ചുവെക്കുവാന്‍,
കരുത്തുചോര്‍ന്നിട്ടില്ലെന്നു തെളിയിക്കുവാന്‍,
വേരുകളറ്റയീമണ്ണിലിനിയുമുറച്ചുനില്‍ക്കുവാന്‍,
കാലുകള്‍ക്കിനി മന്തുമാത്രമാണൊരാശ്രയം.

മന്തിന്‍മനം മാറ്റുവാനാണിന്നുകിടമത്സരം,
മന്തിനുവേണ്ടിയാണിന്നു മണ്ണില്‍ ദ്വന്ദയുദ്ധം,
മാടിവിളിച്ചും കണ്ണെറിഞ്ഞും നാണത്താല്‍-
കളംവരച്ചും ഇടംവലംകാല്‍പെരുവിരലുകള്‍.

ആസനത്തില്‍ മുളയ്ക്കും ആലിനേക്കാള്‍,
അഴകാണത്രെ മന്തിന്‍മുഴുമുഴുപ്പും മിഴിവും.
മന്തെന്തന്നറിയാത്ത മണ്ണിന്‍മക്കള്‍ പൊറുക്കുക;
മന്തിനാണിന്നുമൂല്യം, മന്തുള്ളവനാണിന്നു താരം.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...